2007/10/13

ഇന്ത്യയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം

ഇന്ത്യയിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട ജനാധിപത്യ സോഷ്യലിസ്റ്റ് പ്രസ്ഥാനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുള്ളിലെ ഒരു രാഷ്ട്രീയ കക്ഷിയായി 1934-ല്‍ സ്ഥാപിതമായി.
ആചാര്യ നരേന്ദ്രദേവ, ജയപ്രകാശ് നാരായണ്‍, രാം മനോഹര്‍ ലോഹ്യ, അച്യുത പടവര്‍ദ്ധനന്‍, യൂസഫ് മെഹര്‍ അലി, അശോക മേത്ത, മീനു മസാനി തുടങ്ങിയവരായിരുന്നു ആദ്യകാലനേതാക്കള്‍.

സ്വാതന്ത്ര്യ സമരത്തില്‍

ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സോഷ്യലിസ്റ്റ്കള്‍ നിര്‍ണ്ണായകപങ്ക് വഹിച്ചു. സ്വാതന്ത്ര്യാനന്തരം പ്രതിപക്ഷമായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്സ്-സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കോണ്‍ഗ്രസ്സില്‍നിന്നു് പുറന്തള്ളുവാന്‍ ഗാന്ധിജിയുടെ കാലശേഷം കോണ്‍ഗ്രസ്സ് ഭരണഘടന ഭേദഗതി ചെയ്തപ്പോള്‍ സോഷ്യലിസ്റ്റുകള്‍ കോണ്‍ഗ്രസ്സ് ബന്ധം വിച്ഛേദിച്ചു് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പേരു് സ്വീകരിച്ചു.

പിളര്‍പ്പു്

1953-ല്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുമായി ലയിച്ചു് പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി (പി എസ് പി) യായി മാറി.
കാങ്ഗ്രസ്സിന്റെ 1955-ലെ ആവഡി സമ്മേളനതീരുമാനങ്ങളെ അശോകമേത്ത സ്വാഗതം ചെയ്തതിനെ വിമര്ശിച്ചതും തിരുക്കൊച്ചിയിലെ വെടിവയ്പിന്റെ പേരില്‍ പാര്‍ട്ടിയുടെ സംസ്ഥാന മുഖ്യമന്ത്രി പട്ടം താണു പിള്ളയുടെ രാജി ആവശ്യപ്പെട്ടതും അച്ചടക്ക ലംഘനമായിക്കണ്ടു് ഡോക്ടര്‍ രാം മനോഹര്‍ ലോഹിയയെ പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിയില്‍ നിന്നു് പുറത്താക്കിയപ്പോള്‍ 1955ഡിസംബര്‍ 30-ആം തീയതി സോഷ്യലിസ്റ്റു് പാര്‍ട്ടി(1955) സോഷ്യലിസ്റ്റു് പാര്‍ട്ടി രൂപവല്ക്കരിച്ചതോടെ പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടി രണ്ടായിപിളര്‍ന്നു.

ലയനം

1964-ല്‍ സോഷ്യലിസ്റ്റു് പാര്‍ട്ടിയും പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിയും ലയിച്ചു്
സംയുക്ത സോഷ്യലിസ്റ്റു് പാര്‍ട്ടി'യായി മാറി.ലയനത്തില്‍ പങ്കെടുക്കാത ഭിന്നിച്ചു് നിന്ന പ്രജാ സോഷ്യലിസ്റ്റു് പാര്‍ട്ടിവിഭാഗവും സംയുക്ത സോഷ്യലിസ്റ്റു് പാര്‍ട്ടിയും ലയിച്ചു് 1971-‍ല്‍ സോഷ്യലിസ്റ്റു് പാര്‍ട്ടി(1971) സോഷ്യലിസ്റ്റു് പാര്‍ട്ടി എന്ന പേരു് സ്വീകരിച്ചു.

ജനതാ യുഗം

1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ജനാധിപത്യ പുനഃസ്ഥാപനത്തിനായി ലോകനായക ജയപ്രകാശ നാരായണന്റെ നിര്‍ദേശപ്രകാരം സോഷ്യലിസ്റ്റു് പാര്‍ട്ടി ഇതര പ്രതിപക്ഷ കക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കാങ്ഗ്രസ്സ്(സംഘടന) , ഭാരതീയ ലോക ദളം ,ഭാരതീയ ജനസംഘം, കാങ്ഗ്രസ്സ് ഫോര്‍ ഡെമോക്രസി എന്നിവയുമായി ചേര്‍ന്നു് ജനതാ പാര്‍ട്ടിയായി മാറി.

No comments:

Post a Comment